എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Monday, June 30, 2008

ദാ ജീവന്‍ മതമില്ലാതെ ഇവിടെ ജീവിക്കുന്നു

ജീവന് മതമില്ല. ജീവന് മാത്രമല്ല 8 സഹോദരങ്ങള്‍ക്കും മതമില്ല... വയനാട്ടില്‍ കുഴിവേലില്‍ ജോര്‍ജിന്റെ മകനായ ജീവന്‍ ഉള്‍പ്പെടെ 9 മക്കള്‍ക്കും മതമില്ല... മതമില്ലാത്ത മക്കളില്‍ വിജയന്‍ തന്റെ മക്കളേയും മതമില്ലാതെ വളര്‍ത്തുന്നു.

വല്ലവരുടെയും “അച്ചാരം” വാങ്ങി കേരളത്തെ മത ഭ്രാന്തിലേയ്ക്ക് തള്ളി വിടുന്ന അച്ചാരുപറമ്പില്‍മാരും, താഴത്തുമാരും, ചെന്നി തലമാരും ഇതൊക്കെ കണ്ണ് തുറന്ന് കാണട്ടേ...

Sunday, June 29, 2008

ജനന നിരക്ക്: മലപ്പുറം മുന്നില്‍

ജനന നിരക്കില്‍ മലപ്പുറം മുന്നില്‍! 4.5, ഇന്ത്യന്‍ ശരാശരി 2.9, കേരളം 1.7. പതിവ് പോലെ മലപ്പുറം കയറി അങ്ങ് പോകുന്നു...

ഇനി അടുത്ത തവണ കോട്ടയം മലപ്പുറത്തെ തോല്‍പ്പിക്കുമോ? കാ.സഭാ മേലാളന്മാരുടെ “സര്‍ക്കുലറ്” ഫലം കാണുമോ?

Saturday, June 28, 2008

റിയാലിറ്റി ഷോയ്ക്ക് ഒരു രക്തസാക്ഷി...

കേരള ജനതയ്ക്ക് ഇത് കണ്ടാല്‍ തിരിച്ചറിവ് കിട്ടുമോ? എവിടെ.... ഇല്ലാത്ത വിവാദങ്ങളും, മറ്റുള്ളവര്‍ക്ക് എന്ത് കിട്ടുമെന്ന ആകാംശയുമായി ഇരിക്കുന്നവര്‍ക്ക് ഷിന്‍ ജിന സെന്‍ ഗുപ്ത ഒരു വേദനയാകുമോ?

Friday, June 27, 2008

ഈ രക്ത ചൊരിച്ചില്‍ ആര്‍ക്ക് വേണ്ടി?


പണ്ടു മുതലേ രാജാവിന് വേണ്ടി ബലികഴിക്കുവാനുള്ളതായിരുന്നു പടയാളികളുടെ ജന്മം. പിന്നീട് സ്വാതന്ത്ര്യത്തിനെന്ന പേരില്‍.... അന്നും തലപ്പത്തിരിക്കുന്നവര്‍ക്ക് സമര പ്രഖ്യാപനത്തോടെ ജയിലില്‍ സുഖവാസം, പാവം ജനങ്ങള്‍ നിസ്സഹരണം എന്നും, വിപ്ലവം എന്നും പറഞ്ഞ് അടിയും തൊഴിയും വാങ്ങി. പിന്നീട് കാണുന്നത് ഒളിവില്‍ കഴിയുന്ന നേതാക്കളെയും അവര്‍ക്ക് വേണ്ടി വെടിയുണ്ടകളെ നെഞ്ചേറ്റിയവരെയാണ്. ഇന്നും മണിമാളികകളില്‍ ഇരുന്ന് സുഖിക്കുന്നവര്‍ സമരത്തിന് ആഹ്വാനം നല്‍കുമ്പോള്‍ ആ പഴയ പടയാളികളുടെ പ്രേതങ്ങള്‍ തെരുവിലിറങ്ങി രക്തസാക്ഷികളാകുന്നു..... അവര്‍ക്ക് ബാഷ്പാജ്ഞലികള്‍ അര്‍പ്പിക്കുവാന്‍ മേലാളര്‍ മണിമാളികകളില്‍ നിന്ന് ഇറങ്ങി വരും എന്ന പ്രതീക്ഷയില്‍ പടയാളികള്‍ വീണ്ടും തെരുവിലിറങ്ങുന്നു ...

ഈ രക്ത ചൊരിച്ചില്‍ ആര്‍ക്ക് വേണ്ടി?

Wednesday, June 25, 2008

കാത്തോലിക്ക സഭയുടെ മുഖം മൂടി മറ്റ് ക്രിസ്ത്യന്‍ സഭകള്‍ തുറന്ന് കാട്ടുന്നു..


ഏകജാലകത്തിനും, 50:50നും എതിര്‍ നില്‍ക്കുന്ന കാത്തലിക്കരെ വിമര്‍ശിച്ച് ചര്‍ച്ചസ് കൌണ്‍സില്‍ രംഗത്ത്. ഏഴിലെ പാഠപുസ്തകത്തില്‍ മത നിഷേധം ഉണ്ടെന്ന് പറയുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുന്നവരാണെന്നും അവര്‍ പറഞ്ഞ് വെയ്ക്കുന്നു.
ഇതില്‍ നിന്നും കാത്തോലിക്ക സഭയിലെ ഉന്നതന്മാരുടെ ഹിഡന്‍ അജണ്ട പുറത്ത് വരുന്നു. വിദ്യാഭ്യാസം വ്യവസായമായി കരുതുന്ന കാത്തലിക്ക സഭാ മേലാളന്മാര്‍ തങ്ങളുടെ പണവരവ് കുറയ്ക്കാന്‍ സര്‍ക്കാര്‍ (ഏത് സര്‍ക്കാരാണെങ്കിലും) ചെയ്യുന്ന പ്രവര്‍ത്തികളില്‍ വിറളി പൂണ്ട് ഉറഞ്ഞ് തുള്ളുകയ്യാണെന്ന് ഇപ്പോള്‍ തെളിയുന്നു. പണ്ട് ആന്റണിക്ക് നേരെയായിരുന്നെങ്കില്‍ ഇന്ന് ബേബിക്ക് നേരെ... പണ്ട് തങ്ങള്‍ തള്ളി പറഞ്ഞ ഗാന്ധിയെ വരെ കൂട്ട് പിടിച്ച് മദ്ധ്യകേരളമാണ് കേരളമെന്നും, തങ്ങളാണ് യഥാര്‍ത്ഥ ക്രൈസതവരെന്നും വീരവാദം മുഴക്കി കത്തോലിക്ക സഭാ മേലാളന്മാര്‍ പാവം വിശ്വാസികളെ തെരുവിലിറക്കുന്നു...

Tuesday, June 24, 2008

രണ്ടാം “വിമോചന സമരം” സ്വപ്നം കാണുന്ന കാ.സഭ

ഒരു രണ്ടാം “വിമോചന സമരം” സ്വപ്നം കാണുന്ന കാ.സഭ മേലാളന്മാര്‍ പഴയ ചരിത്രം ഓര്‍ത്തിരിക്കുന്നത് നല്ലത്. പണ്ട് നിങ്ങള്‍ നടത്തിയ സമരത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂട്ടിക്കുവാന്‍ കിണഞ്ഞ് ശ്രമിച്ചു. എന്നാല്‍ അന്ന് അതിനെതിരെ നിന്ന ഈഴവര്‍ ചെത്തുവാന്‍ ഉപയോഗിക്കുന്ന കത്തിയുമായി തങ്ങളുടെ സ്കൂളുകള്‍ക്ക് കാവല്‍ നിന്നു... പാഞ്ഞു വന്ന “സമര ഭടന്മാര്‍“ ഇത് കണ്ട് തിരിഞ്ഞ് ഓടിയ ചരിത്രം ഓര്‍ക്കുന്നത് നല്ലത്. അക്കാലത്ത് ആ സ്കൂളുകളില്‍ പഠനം നടന്നു. ഇന്ന് കാലം മാറി. പക്ഷേ നിങ്ങളെ തടുക്കാന്‍ നാനാ മതത്തില്‍ വിശ്വസിക്കുന്ന വന്‍ ജനാവലി തന്നെ കാണുമെന്ന് ഓര്‍ക്കുന്നത് നന്ന്.......

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സ്വകാര്യ കോളേജ് നിയമന ഉത്തരവ് സര്‍ക്കാര്‍ പിന്‍ വലിക്കുമെന്ന് പറഞ്ഞാല്‍ ഈ സമരത്തില്‍ നിന്ന് എന്‍.എസ്സ്.സ്സ്. താനെ പിന്മാറും. പക്ഷേ കോടികളായി കിട്ടുവാനുള്ള കൈക്കൂലി കളയാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്? വിദേശ സഹായം നല്ല വണ്ണമുള്ളത് കൊണ്ട് നിങ്ങള്‍ക്ക് ഒരു പക്ഷേ വേണ്ടായിരിക്കാം...

Monday, June 23, 2008

പ്രേമ വിവാഹത്തില്‍ മത പരിവര്‍ത്തനത്തിലെ ആണ്‍ സ്വാധീനം


ഇവിടെ മനോരമയുടെ വാര്‍ത്ത ബേബി കഴിഞ്ഞ ദിവസം അഹമ്മദിന്റെ മകന്‍ വ്യത്യസ്ത ജാതിയില്‍ പെട്ട വിദേശിയെ കല്യാണം കഴിച്ചു എന്നു പറഞ്ഞതിനെ കുഞ്ഞാലി എതിര്‍ത്തതാണ്. അഹമ്മദിന്റെ മകന്‍ കെട്ടിയ പെണ്ണ് ഇപ്പോള്‍ ജാതി മാറിയതിനാല്‍ ബേബിക്ക് അങ്ങിനെ പറയാന്‍ അവകാശമില്ലത്രേ!! കുഞ്ഞാലിക്കയുടെ ഒരു തമാശ.

പണ്ട് പ്രേമിച്ച് വിവാഹം കഴിക്കുന്നവര്‍ തങ്ങളുടെ ജാതിയില്‍ തന്നെ വിശ്വസിച്ച് ശേഷിച്ച കാലം കഴിച്ചു കൂട്ടിയിരുന്നു. എന്നാല്‍ ഇന്ന് മറ്റൊരു പ്രവണതയാണ് കാണുന്നത്. പ്രേമിച്ച് വിവാഹം കഴിച്ചു കഴിഞ്ഞാല്‍ പെണ്ണിനെ ആണിന്റെ മതത്തിലേയ്ക്ക് (ഏത് മതമാണെങ്കിലും) ചേര്‍ക്കുന്നു. പ്രേമിച്ചു പോയി എന്ന ഒരൊറ്റ കാരണത്താല്‍ പെണ്ണിന് താന്‍ അന്ന് വരെ വിശ്വസിച്ച് വന്നതൊക്കെ വലിച്ചെറിയേണ്ടി വരുന്നു. ചില സന്തര്‍ഭങ്ങളില്‍ ആണുങ്ങള്‍ പെണ്ണിന്റെ മതവും സ്വീകരിക്കുന്നുണ്ട്. പക്ഷേ അത് മിക്കവാറും പെണ്ണിന്റെ പണത്തിന്റെ ബലം കൊണ്ടായിരിക്കും. ഗതികെട്ടും മതം മാറേണ്ടി വരുന്നവരും ഉണ്ട്. എന്റെ ഒരു സുഹൃത്തിന്റെ ക്രിസ്ത്യാനിയായ ഭാര്യ പറഞ്ഞത്: ഹിന്ദു മതത്തിലുള്ളവനെ കെട്ടിയതിനാല്‍ എന്നെ പള്ളിയില്‍ കയറ്റില്ല അത് കൊണ്ട് ഞാന്‍ അമ്പലത്തില്‍ പോകുന്നു. ഇനി ചുരുക്കം ചിലര്‍ പഴയ പോലെ തങ്ങള്‍ വിശ്വസിക്കുന്ന മതത്തില്‍ വിശ്വസിച്ച് ജീവിക്കുന്നുമുണ്ട്.

എന്ത് കൊണ്ട് ഇന്ന് ഈ അവസ്ഥ സംജാതമായി?

സമൂഹം എപ്പോഴും മേലോട്ടേ നോക്കൂ എന്ന് നാരായണ ഗുരു പറഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെയാണ് വയസ്സറിയിക്കല്‍ പോലെ അന്ന് “ആഘോഷിച്ചിരുന്ന“ പലതും സമൂഹത്തിലെ ഉന്നത വ്യക്തികള്‍ ഉപേക്ഷിക്കണം എന്ന് അദ്ദേഹം പറഞ്ഞത്. ഇന്ന് ഇവിടെ മകന്‍ കെട്ടി കൊണ്ട് വരുന്ന പെണ്ണിന്റെ മതം മാറ്റി അഹമ്മദിനെ പോലെയുള്ളവര്‍ സമൂഹത്തിന് വഴി കാട്ടുന്നു. എന്നിട്ട് ഏഴാം ക്ലാസ്സിലെ പാഠപുസ്തകത്തിനെതിരെ അനുയായികളെ തെരുവിലിറക്കുന്നു....

Sunday, June 22, 2008

കാത്തലിക്ക് മേലാള രാജ്യ ദ്രോഹികള്‍ക്ക് സര്‍ക്കാര്‍ വഴങ്ങരുത്...


ഏഴാം ക്ലാസ്സിലെ പാഠപുസ്തകത്തിനെതിരെ പ്രതിപക്ഷത്തെ ഇറക്കിയിട്ടും രക്ഷയില്ല എന്ന് കണ്ട് പള്ളികളില്‍ തന്നിഷ്ടം പ്രചരിപ്പിക്കുന്ന ഇന്ത്യാ വിരുദ്ധ കാത്തലിക്ക് മത മേലാളന്മാര്‍ക്ക് സര്‍ക്കാര്‍ കീഴടങ്ങരുത് (ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ എതിര്‍ക്കുകയും, ജാലിയന്‍ വാലാബാഗിനെ പുകഴ്ത്തുകയും ചെയ്ത സഭ ഇതുവരെ ഇതിന് മാപ്പ് പറഞ്ഞിട്ടില്ല) .


ക്രിസ്ത്യന്‍ കുട്ടികള്‍ ഏഴാം പാഠപുസ്തകം പഠിക്കരുതെന്ന് പ്രഖ്യാപിച്ച് മത വൈര്യം കുത്തിവെയ്ക്കുന്ന ഇതു പോലെയുള്ള സംസ്കാര ശൂന്യന്മാരായ മത മേലാളന്മാരെ എന്താണ് ചെയ്യേണ്ടത്? ഇവരാണോ സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വാതില്‍ കുഞ്ഞാടുകള്‍ക്ക് കാട്ടികൊടുക്കാന്‍ നിയോഗിക്കപ്പെട്ടവര്‍?


മന്ത്രി പറഞ്ഞ പോലെ രാജ്യത്ത് പഠിപ്പിക്കുന്ന എന്‍.സി.ആര്‍.ടി..യുടെ 10ആം ക്ലാസ്സ് പുസ്തകം പിന്‍ വലിപ്പിക്കുവാന്‍ ഈ മത മേലാളന്മാര്‍ക്ക് ധൈര്യമുണ്ടോ? അവര്‍ക്കായില്ലാ എങ്കില്‍ പ്രതിപക്ഷത്തിനുണ്ടോ ആ ധൈര്യം?
ആദ്യം ഇവറ്റകളൊക്കെ ഇക്കൊല്ലം ഏഴാം ക്ലാസ്സീലിരുന്ന് ആ പാഠപുസ്തകം പഠിക്കട്ടെ... അങ്ങിനെയെങ്കിലും ആ പുസ്തകം തുറന്ന് നോക്കി വായിക്കുമല്ലോ....

കാ.സഭയുടെയും, പ്രതിപക്ഷത്തിന്റെയും തനി നിറം കാണൂ.. പാര്‍ട്ട്1

ഏഴിലെ സാമൂഹ്യപാഠത്തിലെ രണ്ടാം പാഠമായ “മനുഷ്യത്വം വിളയുന്ന ഭൂമി“ യെ പറ്റി കാത്തലിക് സഭ പത്രങ്ങളിലൂടെ‍ രംഗത്തിറങ്ങുകയും പിന്നീട് അത് ഇപ്പോള്‍ പ്രതിപക്ഷം ഏറ്റെടുക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ എന്താണ് ഈ പാഠത്തിലെ യഥാര്‍ത്ഥ പ്രശ്നമെന്ന് അന്വേഷിച്ചപ്പോള്‍ അത് ഇത് വരെ അറിയില്ല പലതും പ്രശ്നമുള്ളതാണെന്നാണ് കേള്‍ക്കുന്നത് എന്നാണ് പ്രശ്നമുണ്ടാക്കുന്നവരുടെ കമന്റ്. ഇതിന് മറുപടിയായി കൈരളി പീപ്പിള്‍ തങ്ങളുടെ സൈറ്റില്‍ (http://www.kairalitv.in/people/book/book.html) ഏഴാം പാഠപുസ്തകം സ്കാന്‍ ചെയ്തിട്ടിട്ടുണ്ട്. അത് ബ്ലോഗുല്ലകം കൂടി അറിഞ്ഞിരിക്കണം.... കാരണം പലരും ഇവിടെ അഭിപ്രായം പറഞ്ഞിരുന്നത് (എന്നെ പോലെതന്നെ, എനിക്ക് ആ പുസ്തകം കിട്ടാനിട്ടായിരുന്നു...) ഈ പുസ്തകം കാണാതെയാണ്.











ഇതിന്റെ ബാക്കി ഭാഗമായ “മതമില്ലാത്ത ജീവന്‍” എന്ന ഭാഗം റെഫീക്ക് തന്റെ ബ്ലാഗില്‍ കൊടുത്തിട്ടുണ്ട് (http://rafeeqkizhattur.blogspot.com/2008/06/blog-post_22.html)

ഇവിടെ സത്യപ്രതിജ്ഞയും,ദളിതനെ കത്തിച്ചതും വലിയ തെറ്റാണന്നാണ് സമരക്കാരുടെ വാദം എന്നാല്‍ അവ രണ്ടും ചേര്‍ന്നു വരുന്ന സാഹചര്യത്തെ കുറിച്ച് തൊട്ടടുത്ത പേജില്‍ കൊടുത്തിരിക്കുന്ന ചോദ്യം വായിച്ചാല്‍ ഈ തെറ്റിദ്ധാരണ മാറും.

ഇനി ഈ പാഠ പുസ്തകത്തില്‍ കൊടുത്തിരിക്കുന്നത് സ്വന്തം ജീവിതാനുഭവങ്ങള്‍ എഴുതിയ എഴുത്തുകാരുടെ ഉദ്ദരണികളാണന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവിടെ ഫസ്റ്റ് ഹാന്‍ഡ് എക്സ്പീരിയന്‍സ് ആണ് വിദ്യാരത്ഥികള്‍ പഠിക്കുന്നത്...

പണ്ട് താഴെക്കിടയിലുള്ളവര്‍ എങ്ങിനെയാണ് ജീവിച്ചിരുന്നത് എന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചറിയുവാന്‍ “എച്ചില്‍” എന്ന ഭാഗം മതിയാകും...

“നവീകരണ ശ്രമങ്ങള്‍” എന്ന ഭാഗം തൊട്ട് പുറകെ ഉള്‍പ്പെടുത്തിയത് നാം എങ്ങിനെ ഇന്നത്തെ സ്ഥിതിയിലായി എന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാം.. ചാന്നാര്‍ ലഹളയും (കുട്ടികള്‍ അത്ഭുതപ്പെടും എന്തെന്നാല്‍ പണ്ട് ഉടുതുണി ഉടുക്കുവാന്‍ ഇങ്ങനെയും നടന്നൂ? ഇന്ന് ഉടുതുണി അഴിച്ച് ആടുവാനാണ് മോഡേര്‍ണ്‍ സൊസൈറ്റി അവരെ പഠിപ്പിക്കുന്നത്), വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം, പ്രത്യക്ഷ രക്ഷാ ദൈവ സഭ, മുസ്ലിം ഐക്യ സംഘം എന്നിവ എത്രലളിതമായിട്ടാണ് കൊടുത്തിരിക്കുന്നത്. കോണ്‍ഗ്രസ്സുകാര്‍ പറയുന്നത് പോലെ ഇവിടെ എവിടെയാണ് ചരിത്രത്തെ മാറ്റി എഴുതിയിരിക്കുന്നത്ത്? ഗാന്ധിക്കും,, കോണ്‍ഗ്രസ്സിനും അതിന്റേതായ പ്രാധാന്യംകൊടുത്തിട്ടില്ലേ?

പിന്നെ കാ.സഭയ്ക്ക് ചിലപ്പോള്‍ കൊള്ളും കാരണം, മത പരിവര്‍ത്തനവും, മത്ം മാറിവന്ന താഴ്ന്ന ജാതിക്കാര്‍ക്ക് നേരിട്ട അനുഭവവും അവര്‍ ഇത്രയും കാലം ഒളിപ്പിക്കുകയ്യായിരുന്നുവല്ലോ?

“മതമില്ലാത്ത ജീവന്‍” എന്ന ഭാഗം... എന്തായിരുന്നു ദീപികയില്‍? ജീവജാലങ്ങള്‍ക്ക് മതമില്ല എന്നാണ് അത് അര്‍ത്ഥമാക്കുന്നത് എന്ന് വരെ അവര്‍ എഴുതി. പക്ഷേ “ജീവന്‍” എന്നത് വിദ്യാര്‍ത്ഥിയുടെ പേരാണന്ന് പുസ്തകം വായിച്ചാലേ മനസ്സിലാകു...

പിന്നെ നെഹ്രുവിന്റെ വരികള്‍ ഉള്‍പ്പെടുത്തിയത് അദ്ദേഹത്തെ കളിയാക്കാനാണെന്നാണ് ചെന്നിയുടെയും, ഉമ്മ്മന്റെയും കണ്ടുപിടുത്തം. ഒരാള്‍ പറഞ്ഞത് ക്വോട്ട് ചെയ്യുന്നത് അയാളെ അപമാനിക്കാനാണെന്ന് പറയുന്നത്......

മഹാഭാരതം, ബൈബിള്‍, നബി, ഗുരുനാനാക്ക് എന്നിവരുടെ വചനങ്ങള്‍ കാണിച്ചിട്ടുണ്ട് (ന്യൂനപക്ഷ അനുയായികള്‍ക്ക് സമാധാനമായല്ലോ, സിക്കിനെ വരെ ഉള്‍പ്പ്പെടുത്തിയിട്ടുണ്ട്)

കാ.സഭ ഉന്നയിച്ച ആരോപണമാണ് അടുത്തവരികള്‍ ഈ പാഠം മത നിഷേധമാണെന്ന്.. ഇത്രയും വായിച്ചാല്‍ എവിടെയാണാവോ ഇവറ്റകളുടെ മത നിഷേധം?

ഇനി ഏറ്റവും അവസാനം കൊടുത്ത ആന്റമാനെ കുറിച്ചാണങ്കില്‍ അവിടെ നടക്കുന്ന സത്യാവസ്ഥയല്ലേ എഴുതിയിരിക്കുന്നത്? ക്രിസ്തു സത്യം പറയണമെന്നല്ലേ ഉപദേശിക്കുന്നത്?

ഇനി ഇവരുടെ വാദങ്ങളെയെല്ലാം ശൂ ആക്കുന്നത്താണ് “പ്രദര്‍ശന പലക” തയ്യാറാക്കുന്ന ഭാഗത്ത്... “എല്ലാ മതങ്ങളും മനുഷ്യ നന്മയെ ലക്ഷ്യമാക്കുന്നു സഹിഷ്ണുതയോടെ ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്നു” “മതത്തിനതീതമായി ജനങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന പത്ര വാര്‍ത്തകളും” മറ്റും പലകയില്‍ ഒട്ടിക്കുക എന്നാണ്. അല്ലാതെ ലഹളയുണ്ടായ വാര്‍ത്തകള്‍ വേണം എന്ന് പറയുന്നില്ല എന്നത് ശ്രദ്ധിക്കുക...

ഇനി പറയൂ എവിടെയാണ് മത നിഷേധം? എവിടെയാണ് ചരിത്രത്തെ വളച്ചൊടിക്കുന്നത്?

പാഠപുസ്തകത്തിന്റെ തുടക്കത്തില്‍ എന്‍.സി.ഇ.ആര്‍.ട്ടി. ഡയറക്ടര്‍ പറയുന്നത് പോലെ “പ്രശ്നങ്ങളെ അറിയലല്ല, അതില്‍ ഇടപെടലാണ് വരും ക്ലാസ്സ് മുറികളില്‍ ലക്ഷ്യം വെയ്ക്കുന്നത്”. അതിന് വേണ്ടി നാം നമ്മുടെ കഴിഞ്ഞ നല്ലതും ചീത്തയുമായചരിത്രങ്ങള്‍ അതിന്റെ തീവ്രതയില്‍ തന്നെ ആ കുട്ടികളെ മനസ്സിലാക്കി കൊടുക്കണം....

സമരത്തിന് കാരണമായ അടുത്ത പാഠം അടുത്ത പോസ്റ്റില്‍...

Friday, June 20, 2008

പാഠപുസ്തക വിവാദത്തിന്റെ മുഖം മൂടി പൊളിയുന്നു..



2007 ജൂണ്‍ 21ലെ കേരള കൌമുതിയുടെ ആറാം പേജ് (http://www.keralakaumudi.com/news/print/jun21/page6.pdf) വായിച്ച് കഴിയുമ്പോള്‍ പാഠപുസ്തക വിവാദ കോലാഹലങ്ങള്‍ എന്തിനായിരുന്നെന്ന് ചിന്തിച്ച് പോകും.. പാഠപുസ്തക വിവാദം കത്തി പടര്‍ത്തുന്നതിനിടയില്‍ പാഠപുസ്തകത്തില്‍ യഥാര്‍ത്ഥത്തില്‍ എന്താണുള്ളതെന്ന് തനിക്കറിയില്ല എന്ന് ഇതിനെ എതിര്‍ക്കുന്നവരെ പോലെ ഇതാ ഉമ്മനും തന്റെ വാക്കുകളിലൂടെ വെളിപ്പെടുത്തുന്നു....
നെഹ്രു തന്റെ മരണക്രിയയെ പറ്റി പറഞ്ഞതിനെ തള്ളിപറയുവാന്‍ മാത്രം കോണ്‍ഗ്രസ്സ് വളര്‍ന്നോ അതോ അവരെ കൊണ്ട് ചുട് ചോറ് വാരിക്കുന്ന ആ പഴയ സ്വാതന്ത്ര്യത്തിനെതിരെ പ്രവര്‍ത്തിച്ചിരുന്ന മത മേലാളന്മാരുടെ പിന്‍ ബലമുള്ളത് കൊണ്ടോ .... സ്വാതന്ത്ര്യ സമരമെന്നാല്‍ നെഹ്രുവും, ഗാന്ധിയും മാത്രമാണെന്ന തേര്‍ഡ് റേറ്റ് വാദം ഇനിയും ഇവര്‍ നിര്‍ത്താറായിട്ടില്ല...
പുതു തലമുറ‍ സ്വാതന്ത്ര്യ സമരത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ അറിഞ്ഞിരിക്കണം...
കമ്മ്യൂണിസ്റ്റുകാരെ പോലെ തന്നെ ക്രിസ്ത്യന്‍ സഭകളും സ്വാതന്ത്ര്യ സമരത്തിനെതിരായിരുന്നു എന്ന് പുതു തലമുറ പഠിക്കട്ടെ... അതു പോലെ ഇന്ത്യയ്ക്ക് പെട്ടെന്ന് സ്വാതന്ത്ര്യം വേണ്ടെന്നും തങ്ങള്‍ക്ക് ഭരണത്തില്‍ പങ്കാളികളായാല്‍ മതിയെന്നും ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് പറഞ്ഞിരുന്നു എന്നും ഇതിനെതിരെ സുബാഷ് ചന്ദ്ര ബോസിനെയും, ഭഗത്ത് സിംഗിനെയും പോലെയുള്ളവര്‍ എതിര്‍ത്തിരുന്നു എന്നും അവര്‍ മനസ്സിലാക്കട്ടെ...
ഗാന്ധിയുടെയോ, കോണ്‍ഗ്രസ്സിന്റെയോ കഴിവ് കൊണ്ടല്ല മറിച്ച് രണ്ടാം ലോക മഹായുദ്ധിന്റെ ഫലമായി ബ്രിട്ടന്റെ ശക്തി നഷ്ടപ്പെട്ടതു കൊണ്ടാണ് ഇന്ത്യയ്ക്ക് മറ്റ് ഏഷ്യന്‍ രാജ്യങ്ങളെ പോലെ സ്വാതന്ത്ര്യം കിട്ടിയതെന്ന് അവര്‍ തിരിച്ചറിയട്ടെ... ഗാന്ധി വളരെ ലളിതമായി ജീവിച്ചു എന്നും എന്നാല്‍ അതിനായി ഭീമമായ തുകയാണ് ചെലവിട്ടിരുന്നതെന്ന യാഥാര്‍ത്ഥ്യങ്ങളും അവര്‍ തിരിച്ചറിയട്ടെ... നെഹ്രുവിന്റെ ലേഡി മൌന്‍ഡ്ബാറ്റനോടുള്ള പ്രേമമാണ് ഇന്ത്യന്‍ വിഭജനത്തിലും, കാശ്മീര്‍ പ്രശ്നത്തിലും കലാശിച്ചതെന്നു അവര്‍ മനസ്സിലാക്കുന്നതില്‍ എന്താ കുഴപ്പം... (ഇക്കാര്യങ്ങളിലെല്ലാം സംശയമുള്ളവര്‍ക്ക് ഡെല്‍ഹിയിലെ നാഷണല്‍ ആര്‍ക്കേവ്സില്‍‍ സൂക്ഷിട്ടുള്ള പഴയ ഡോക്യുമെന്റ്സ് നോക്കാം)
സ്വാതന്ത്ര്യാനന്തരം കേരളത്തില്‍ മതത്തേക്കാള്‍ ഉപരിയായി തൊഴിലാളി വര്‍ഗ്ഗ ചിന്തയായിരുന്നു കേരളത്തിന്റെ പുരോഗതിക്ക് നാന്ദി കുറിച്ചതെന്നും എന്നാല്‍ ഇന്ന് പണത്തിനും സ്ഥാന ലബ്ധിക്കും വേണ്ടിയാണ് എല്ലാവരും പ്രവര്‍ത്തിക്കുന്നതെന്ന തിരിച്ചറിവ് അവര്‍ക്ക് വേണ്ടതല്ലേ?
പുതു തലമുറ പഠീക്കട്ടെ... യഥാര്‍ത്ഥ ചരിത്രം... അതിനെതിര്‍ നില്‍ക്കുന്നവര്‍ക്ക് ചരിത്രം ഒരിക്കലും മാപ്പ് നല്‍കില്ല എന്നും അവര്‍ തിരിച്ചറിയട്ടെ....

ലോകവും ആണവ സുരക്ഷയും



നാഴികയ്ക്ക് നാല്പത് വട്ടം ആണവ സുരക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന അമേരിക്കയില്‍ തന്നെ ആയിരത്തിലേറേ ആണവമിസൈല്‍ ഭാഗങ്ങള്‍ കാണ്മാനില്ല എന്ന വാര്‍ത്ത പുറത്ത് വന്നത് ലോക ജനതയെ ഞെട്ടിച്ചിരിക്കുകയാണ്. ആണവ സുരക്ഷയുടെ അവസാന വാക്ക് തങ്ങളാണെന്ന് സ്വയം നടിക്കുന്ന ഇവര്‍ക്ക് ഇതൊരു തിരിച്ചടിയായിരിക്കുന്നു എന്നത് നേര്‍ തന്നെ. പക്ഷേ ലോക ജനത ഇതിനെ ഉറ്റ് നോക്കുന്നത് മറ്റൊരു രീതിയിലാണ്. ഈ ഭാഗങ്ങള്‍ ആരുടെ കൈയ്യിലാണ്? പണ്ട് സോവിയറ്റ് റഷ്യ തകര്‍ന്നപ്പോള്‍ ഏവരെയും ഭയപ്പെടുത്തിയിരുന്നത് അവരുടെ കൈയ്യിലുള്ള ആണവ ആയുധങ്ങള്‍ എന്ത് ചെയ്യും? ആരുടെ വരുതിയില്‍ വരും? എന്നൊക്കെയാണ്.. കഴിഞ്ഞ് വര്‍ഷങ്ങളിലായി പാക്കിസ്ഥാന്‍ ആണവ ശാസ്ത്രജ്ഞന്‍ താന്‍ പണത്തിന് വേണ്ടി രഹസ്യങ്ങള്‍ കൈമാറിയെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്കയുടെ ഒരു വിമാനം ആണവ മുനകളുമായി അവരറിയാതെ പറന്നു എന്ന വാര്‍ത്ത വന്നത്. അതിന്റെ തുടര്‍ച്ചയായി നടത്തിയ അന്വേഷണഥ്റ്റിലാണ് ഇപ്പോള്‍ ഈ വാര്‍ത്ത വന്നിരിക്കുന്നത്.

ഇനിയെന്ത്?

Thursday, June 19, 2008

ദീപിക കേരളത്തെ കത്തിക്കുന്നു

കേരളത്തില്‍ ഇന്ന് പാഠപുസ്തകത്തിനെതിരെ നടക്കുന്ന അനാവശ്യ സമരം ദീപികയിലെ ദേശദ്രോഹികളായ “ചില“ വിശ്വാസി മേലാളന്മാരുടെ കുതന്ത്രങ്ങളുടെ ഫലമാണെന്ന് ദീപികയിലൂടെ “അവര്‍” സ്വയം സമ്മതിക്കുന്നു.







പാഠപുസ്തകത്തില്‍ മത നിഷേധമൊന്നുമില്ലെന്നും, നെഹ്രു പറഞ്ഞിട്ടുള്ളവ ചര്രിത്രമാണെന്നും അവ നമുക്ക് തിരുത്തുവാന്‍ കഴിയില്ലെന്നും എം.ടി. കുട്ടികളോട് പറഞ്ഞത് ഇവിടെ ശ്രദ്ധേയമാണ്.


ഏകജാലകത്തിനും, മെഡിക്കല്‍ പ്രവേശനത്തിലും ഉയര്‍ത്തിയ അപസ്വരങ്ങള്‍ ജനങ്ങള്‍ കാര്യമാക്കിയില്ല എന്ന് കണ്ടപ്പോള്‍ പുതിയ അടവുമായി വിദ്യാഭ്യാസ കച്ചവടക്കാര്‍ രംഗത്തിറങ്ങിയിരിക്കുന്നു. പാഠപുസ്തകം വായിച്ച് കഴിയുമ്പോള്‍ പതിവ് പോലെ ജനങ്ങള്‍ ഇതും അവഗണിക്കും. അതോടെ സര്‍ക്കാരിനെ തല്ലാന്‍ ഒരു വടിയും കൊടുത്ത് ശിഖണ്ടിയുടെ വേഷത്തില്‍ പ്രതിപക്ഷത്തെ ഇറക്കി വിട്ടവര്‍ക്ക് തന്നെ അത് വിനയായി മാറും....

സുപ്രീംകോടതിയുടെ വിചിത്രമായ രണ്ട് കാഴ്ചപ്പാടുകള്‍..



കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ സുപ്രീം കോടതിയിലെ വെക്കേഷന്‍ ജഡ്ജികള്‍ വളരെ വിചിത്രമായ രണ്ട് അഭിപ്രായങ്ങള്‍ പറയുകയുണ്ടായി. രണ്ടിലും ശ്രീ. അരിജിത്ത് പാസ്യാത്ത് എന്ന ബഹുമാന്യ ജഡ്ജിയുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്.
ജൂണ്‍ 10ന് ഒരു ബലാത്സംഘ കേസ്സിന്റെ വാദം കേള്‍ക്കേ കുറ്റവാളിക്ക് ജവഹര്‍ലാല്‍ നെഹ്രു എന്ന പേര്‍ കണ്ട് ജഡ്ജിമാരായ അരിജിത്ത് പാസ്യാത്തും, നരൊളെക്കറും ഇത് പോലെ കുറ്റവാളികള്‍ക്ക് പ്രസിദ്ധരായവരുടെ പേരുകള്‍ കൊണ്ട് നടക്കുവാന്‍ യാതൊരു അവകാശവുമില്ല എന്നും സര്‍ക്കാരുകള്‍ ഇത് ഗൌരവപൂര്‍വ്വം കാണണമെന്നും ഉള്ള അസാധാരണമായ അഭിപ്രായ പ്രകടനം നടത്തി. നെഹ്രു ചെയ്ത നല്ല കാര്യങ്ങള്‍ക്കൊപ്പം തന്നെ പുള്ളി ലേഡി മൌണ്ട് ബാറ്റണ്‍ന്റെ പുറകെ നടന്നിരുന്നു എന്നും, ബ്രിട്ടീഷ് സര്‍ക്കാര്‍ ഇത് ഇന്ത്യയുടെ വിഭജനത്തിനും, സ്വാതന്ത്ര്യം വൈകിക്കുന്നതിനുമായി മുതലെടുത്തു എന്നും ഉള്ള തെളിവുകള്‍ പുറത്ത് വന്നിരിക്കുന്ന ഈ സാഹചര്യത്തില്‍ (പെണ്ണിന്റെ പേരില്‍ തന്നെ ഗാന്ധിയും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നു), ഇത് കൂടാതെ ഒരാളുടെ പേര് മാതാപിതാക്കള്‍ ചെറുതിലെയിടുന്നതാണെന്നും (അന്ന് ഇവനോ, ഇവളോ ഒരു ക്രിമിനല്‍ ആയി മാറുമെന്ന് അവര്‍ അറിയുന്നത് എങ്ങിനെ?) പിന്നീട് ആ പേര് മാറ്റണമെങ്കില്‍ എന്തൊക്കെ കടമ്പകള്‍ കടക്കണമെന്നുമുള്ളതും നന്നായി അറിയുന്നവരുമായ ജഡ്ജിമാരുടെ ഇത്തരം അഭിപ്രായ പ്രകടനം എന്തിനെന്ന് അത്ഭുതപ്പെടുത്തുന്നത് സ്വാഭാവികം.
17ആം തിയതി അതാ വീണ്ടും ജഡ്ജി അരിജിത്ത് പാസ്യാത്ത് കൂടെയുള്ള ജഡ്ജി സാംഘ്വിയോടൊത്ത് രണ്ടാമത്തെ അഭിപ്രായം പറഞ്ഞു. ഹിന്ദു വിവാഹ നിയമമാണ് വിവാഹ വേര്‍പ്പെടലുകള്‍ക്ക് ആക്കം കൂട്ടുന്നത് എന്നും വിവാഹിതരാകുന്നവര്‍ വിവാഹ മോചന പെറ്റീഷന്‍ ഒപ്പം ഫയല്‍ ചെയ്യുന്നു എന്നും കളിയാക്കുകണ്ടായി. ഇത് നിയമത്തിന്റെ കുഴപ്പമല്ലല്ലോ ഇന്ന് ഇന്ത്യന്‍ സമൂഹം പടിഞ്ഞാറിനെ അന്ധമായി അനുകരിക്കുന്നതിന്റെ ഫലമല്ലേ? (എന്നാല്‍ മക്കള്‍ക്ക് വേണ്ടി താന്‍ പൊരിമ കളയണമെന്ന ജഡ്ജിമാരുടെ അഭിപ്രായത്തെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു)
ഉന്നത സ്ഥാനങ്ങളിരിക്കുന്നവര്‍ തങ്ങള്‍ പറയുന്ന വാക്കുകളുടെ അര്‍ത്ഥ തലങ്ങള്‍ ഇനിയും തിരിച്ചറിയുന്നില്ല എന്നത് ഇന്ത്യയുടെ ഭാഗ്യക്കേട് തന്നെ.

Wednesday, June 18, 2008

ഹിന്ദു ചാവേറുകളെ സൃഷ്ടിക്കുവാന്‍ താക്കറെ

ഇസ്രായേലികള്‍ തുടങ്ങി താലിബാന്‍ ഏറ്റെടുത്ത മതത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ ഹിന്ദുക്കള്‍ കൂടി ഏറ്റെടുക്കണമെന്ന താക്കറേയുടെ പ്രസ്താവന ഇന്ത്യന്‍ ജനതയെ ഞെട്ടിക്കുന്നതാണ്. മുംബൈയില്‍ തനിക്ക് തട്ടകം കിട്ടുവാന്‍ മഹാരാഷ്ട്രാ മക്കള്‍ വാദവുമായി രാഷ്ട്രീയം തുടങ്ങി ഒടുവില്‍ വോട്ടവകാശം കോടതി എടുത്ത് കളയുന്നത് വരെയെത്തി. ഒടുവില്‍ വയസ്സന്‍ “കടുവയുടെ” ഒടുവിലെത്തെ ആളിക്കത്തല്‍. തീവ്ര ഹിന്ദുക്കള്‍ എന്ന് പറയുന്ന വി.എച്ച്.പി. എന്തായാലും താക്കറെയുടെ ഈ ഭ്രാന്തിനെ തള്ളി പറഞ്ഞത് ഇന്ത്യന്‍ ജനതയുടെ ഭാഗ്യം.. ബി.ജെ.പിഉം നല്ല പിള്ള ചമയുന്നു. അയോദ്ധ്യയും, ഗുജറാത്തും സൃഷ്ടിച്ചവര്‍ ഇപ്പോള്‍ നിയമം കൈയ്യിലെടുക്കരുത്, തീവ്രവാദത്തെ കേന്ദ്രസര്‍ക്കാര്‍ നേരിടും എന്ന് പറയുവാന്‍ ബി.ജെ.പി. തയ്യാറായി എന്നത് അത്ഭുതം തന്നെ...

Tuesday, June 17, 2008

ഏത് സര്‍ക്കാര്‍ വന്നാലും വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രനേഡ് കിട്ടും...

പോലീസിന്റെ നേരെ അതിക്രമമം കാണിക്കുന്നു എന്ന പേരില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രനേഡിന്റെ രുചി കിട്ടുന്നു. സ്വയാശ്രയത്തിനെതിരെ ഇടത്പക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ സമരത്തിനിടയില്‍ ഗ്രനേഡ് വീണ് പൊട്ടുന്നത് കേരള ജനത ലൈവായി കണ്ട് ആനന്ദിച്ചതാണ്. അന്ന് ഗ്രനേഡ് പൊട്ടി കാലിന്റെ ഉപ്പൂറ്റി തകര്‍ന്ന് വര്‍ഷങ്ങളോളം ചികത്സിച്ചിട്ട് ഇന്നും പൂര്‍ണ്ണമായും സുഖപ്പെട്ടിട്ടില്ലാത്ത വനിതാ നേതാവിന്റെ പാര്‍ട്ടിക്കാര്‍ അധികാരത്തില്‍ വന്നിട്ടും ഗ്രനേഡ് പോലിസില്‍ നിന്നും എടുത്ത് മാറ്റിയിട്ടില്ല എന്നത് വളരെ ദു:ഖകരം തന്നെ.... എന്തായാലും ഇത്തവണ ഇലക്ട്രിക്ക് വടി ഉപയോഗിക്കാഞ്ഞത് ഭാഗ്യം...

Monday, June 16, 2008

നാല് കാശ് കിട്ടാനല്ലാതെ പിന്നെ സഭയ്ക്കെന്തിന് ഈ മെഡിക്കല്‍

ഒടുവില്‍ തങ്ങള്‍ പിടിച്ച മുയലിന് ഇരുപത് കൊമ്പ് എന്ന ധാര്‍ഷ്ട്യത്തോടെ സര്‍ക്കാര്‍ വ്യവസ്ഥകളെ വെല്ലു വിളിച്ച് ആ 4 കോളേജുകള്‍ രംഗത്തിറങ്ങി...

പറയുന്നതിന് മുന്‍പ് ഒരു തിരിഞ്ഞ് നോട്ടം... 6 സ്വായാശ്രയങ്ങള്‍ 50:50 എന്ന ആന്റണിയുടെ സ്വപ്നത്തിനെ അനുകൂലിച്ചു. ആന്റണിക്കിട്ട് പണിത അദ്ദേഹത്തിന്റെ സ്വന്തക്കാര്‍ (4 കോളേജുകള്‍) ഇപ്പോഴും ജനങ്ങള്‍ക്കിട്ട് പണിതു.


ഇനി 6:4 ലെ ഫീസ് ഘടന നോക്കാം

6ല്‍: 20000/- മാത്രം ഫീസ്. 2 1/2ലക്ഷം ഡെപ്പോസിറ്റ് (തിരിച്ച് കിട്ടുന്നതാണെങ്കിലും ഇത് ഒരു സാധാരണക്കാരനായ വിദ്യാര്‍ത്ഥി എങ്ങിനെ കൊടുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്). ബാക്കി 50% സീറ്റ്... അത് കാശുള്ളവനുള്ളതാ.. വിട്ട് കള..

4ല്‍: 3.5 ലക്ഷം വരെ ഫീസ്. ഒരു സാധാരണക്കാരന് ഇത് എവിടെ നിന്നും കിട്ടും? 10% വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇളവ് ഉണ്ട് പക്ഷേ എത്ര എന്ന് പിന്നീട് പറയും! (പുതിയ സാഹചര്യം വെച്ച് നോക്കിയാല്‍ 2 മക്കളില്‍ കൂടുതലുള്ള കുടുംബത്തിന് കിട്ടുമായിരിക്കും) അവര്‍ക്ക് 3 1/2യില്‍ നിന്ന് 3 ലക്ഷം എന്തായാലും കുറയ്ക്കുമോ? അപ്പോള്‍ ഈ 4 കോളേജില്‍ കാശുള്ളവന് പ്രവേശിക്കാം... കാശില്ലാത്തവനോ, പണ്ട് രജനിയുടെ മരണ സമയത്ത് കൊല്ലത്തെ ഒരു ദിവ്യ ചോദിച്ചതായി പറയുന്ന ചോദ്യം തിരിച്ച് കിട്ടും... കൊക്കിലൊതുങ്ങുന്നത് കൊത്തിയാല്‍ പോരേ...

ഈ അഭ്യാസങ്ങളെല്ലാം നാട്ടുകാര്‍ കാണുന്നുണ്ടെന്ന് ഈ വിദ്യാഭ്യാസ കച്ചവടക്കാര്‍ മറക്കുകയാണോ‍? പണ്ട് വിദ്യാലയങ്ങള്‍ സ്ഥാപിച്ച് കേരളത്തിലെ സാധാരണക്കാരെ രക്ഷപ്പെടുത്തി എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറയുന്നവര്‍ എന്തേ ഇപ്പോള്‍ അതിന് തുനിയാത്തത്? അവര്‍ അന്ന് അവ സ്ഥാപിച്ചത് മത പ്രചരണത്തിനായിരുന്നു. ബുദ്ധിയുള്ളവന്മാര്‍ അവിടെ കയറി പഠിച്ചിട്ട് പൊടിയും തട്ടി പോയി (അച്ചനാകാന്‍ സെമിനാരിയില്‍ പോയി അവസാനം ഇംഗ്ലീഷില്‍ പ്രാവീണ്യം കിട്ടികഴിയുമ്പോള്‍ ദൈവ വിളിയില്ല എന്ന് പറഞ്ഞ് പുറത്ത് ചാടുന്നവരെ പോലെ). ഇന്ന് സാധാരണക്കാരെ പഠിപ്പിച്ച് ഡോക്ടറാക്കിയിട്ട് എന്ത് കിട്ടാന്‍.. ഇന്ന് കാശിനാണാവശ്യം.. പണ്ടത്തെ പോലെ വിദേശ പണം കിട്ടുന്നില്ല. ഇന്ത്യന്‍ ഗവണ്മെന്റ് സമ്മതിക്കണ്ടേ... അപ്പോള്‍ ഇങ്ങനെയൊക്കെ അല്ലാതെ എങ്ങിനെയാ ഒരു വഴി...

Sunday, June 15, 2008

കാത്തലിക്ക് സഭയുടെ ഇന്ത്യാ വിരുദ്ധ നിലപാട്... ഫോളോ അപ്പ്

മക്കളുടെ എണ്ണം കൂട്ടുവാന്‍ കത്തോലിക്ക സഭ ആഹ്വാനം ചെയ്തതിനെ കുമ്മനം വിമര്‍ശിച്ചത് കേരള കൌമുതിയില്‍ വന്നതിനെ ആസ്പദമാക്കി ഞാന്‍ ഇട്ട പോസ്റ്റിന് (http://vyathakal.blogspot.com/2008/06/blog-post_12.html) ജോജു എനിക്ക് വായിക്കുവാനായി കിരണിന്റെ പോസ്റ്റിലേയ്ക്ക് (http://kiranthompil.blogspot.com/2007/09/blog-post_27.html) “ഇത് വായിച്ചോളൂ” എന്ന് പറഞ്ഞ് വഴി കാട്ടി തന്നു...

അവിടെ ചെന്ന് അത് വായിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ കിരണിനോടും ആ ലിങ്കിട്ട് തന്ന ജോജുവിനോടും സഹതാപം തോന്നി.... പള്ളികളില്‍ വായിച്ച ഇടയ ലേഖനത്തിന്റെ യഥാര്‍ത്ഥ പൊരുള്‍ മംഗളത്തില്‍ വന്നത് തന്നെയെന്ന് യൂണിയന്‍ ഓഫ് കാത്തലിക്ക് ഏഷ്യന്‍ ന്യൂസിന്റെ 2007 സെപ്തമ്പറില്‍ വന്ന ലേഖനം (http://www.ucanews.com/2007/09/14/bishops-want-catholic-baby-boom-to-halt-slide-in-kerala-christian-community/) വായിച്ചാല്‍ മനസ്സിലാകും.

അവിടെ കാത്തലിക് ന്യൂസ് അവകാശപ്പെടുന്നത് തൃശൂര്‍ ബിഷപ്പ് ആന്‍ഡ്രൂസ് അവരുമായി സംസാരിച്ചു എന്നാണ്. അവിടെ കൊടുത്തിരിക്കുന്ന പല വാചകങ്ങളും ക്വോട്ട് ചെയ്തിരിക്കുകയാണ്. അതിനര്‍ത്ഥം അവ ആന്‍ഡ്രൂസിന്റെ അഥവാ കാത്തലിക് ബിഷപ്പന്മാരുടെ വാക്കുകളാണെന്നാണ്. ഇനി ആ ലേഖനത്തില്‍ അദ്ദേഹം പറയുന്നത് വായിച്ചാലോ...

തലകെട്ട് തന്നെ നോക്കൂ “INDIA Bishops Want Catholic Baby Boom To Halt Slide In Kerala Christian Community” കാത്തലിക് ന്യൂസ് എഴുതുന്നു...

In 1991, Christians accounted for 19.5 percent of Kerala's 29.09 million people. The state's population increased to 31.84 million in 2001, but the percentage of Christians dropped to 19 percent.

ഇവിടെ യഥാര്‍ത്ഥത്തില്‍ അഭിമാനിക്കുകയാണ് വേണ്ടത്.. ഇന്ത്യാ ഗവണ്മെന്റിന്റെ കുടുംബാസൂത്രണ പരിപാടി വിജയം കാണുന്നതില്‍...

ഇവിടെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം നോക്കേണ്ടതുണ്ട് പ്രോകേരള സൈറ്റില്‍ പോകാം (http://www.prokerala.com/kerala/religions.htm). 2001ലെ സെന്‍സസ്സ് പ്രകാരം ഹിന്ദുക്കളില്‍ 1.48% കുറവ് വന്നപ്പോള്‍ ക്രിസ്ത്യാനികളില്‍ 0.32% മാത്രമേ കുറവ് വന്നിട്ടുള്ളൂ. എന്നാല്‍ മുസ്ലീമില്‍ 1.70% വര്‍ദ്ധനവ് വന്നിട്ടുണ്ട്. കേരളത്തില്‍ 9.42% വര്‍ദ്ധനവേ 2001ല്‍ ഉണ്ടായുള്ളൂ എന്ന് നാം അഭിമാനിക്കുന്ന അവസരത്തില്‍ ബിഷപ്പുമാരുടെ മനസ്സിലുള്ളതോ?

"It's a dangerous trend. Our community is shrinking day by day," Archbishop Thazhath told UCA News Sept 10. Other communities are "growing steadily" and the "trend should open our eyes," he added എന്നാണ് കാത്തലിക് ന്യൂസിനോട് കാത്തലിക് ബിഷപ്പ്മാരുടെ തലവന്‍ സെപ്തമ്പര്‍ 10ന് അരുളി ചെയ്തത്.

ഇതില്‍ നിന്ന് എന്ത് മനസ്സിലാക്കാം? കിരണിന്റെ പോസ്റ്റില്‍ ചിലര്‍ ചൂണ്ടികാണിച്ചതു പോലെ, ഗര്‍ഭഛിദ്രം ഒരു പാപമാണെന്ന വിചാരം കൊണ്ടല്ല മറിച്ച് തങ്ങളുടെ ആളുകളുടെ എണ്ണം കുറയുന്നു അല്ലെങ്കില്‍ തങ്ങള്‍ക്ക് നിയന്ത്രിക്കുവാന്‍ ആളെ കിട്ടില്ല എന്നതിനാല്‍ കൂടുതല്‍ കുട്ടികളെ ഉണ്ടാക്കാന്‍ പരിശ്രമിക്കുക എന്ന് ഇടയ ലേഖനം ഇറക്കിയത്.

രാജ്യ താല്പര്യത്തിന് എതിര്‍ നില്‍ക്കുന്ന ഇവരെ വിളിക്കുവാന്‍ രാജ്യദ്രോഹികള്‍ എന്നല്ലാതെ മറ്റ് എന്ത് പദമാണ് ഉള്ളത്?

ഇനി കാത്തലിക് ന്യൂസില്‍ കൊടുത്തിരിക്കുന്ന അവസാന വരികള്‍ നോക്കൂ... കുട്ടികള്‍ കൂടുതല്‍ ഉള്ളവര്‍ക്ക് ധനസഹായം ഉള്‍പ്പെടെ എല്ലാ പ്രോത്സാഹനവും നല്‍കും എന്ന്.

ഇനി സെപ്തമ്പറില്‍ പള്ളികളില്‍ വായിച്ച ആ ഇടയലേഖനത്തെ ഒന്ന് പുനര്‍വായന നടത്തി നോക്കൂ.... സംഗതികള്‍ തെളിഞ്ഞ് വരുന്നില്ലേ...

കിരണിന് പറ്റിയ അബദ്ധം പുള്ളി ഇടയലേഖനത്തെ ഒരു വിശ്വാസിയുടെ കണ്ണിലൂടെ കണ്ടു എന്നതാണ്. അതിനാല്‍ ആ വരികള്‍ക്കിടയില്‍ രാജ്യദ്രോഹികള്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്ന സത്യങ്ങള്‍ പുള്ളി കണ്ടില്ല... കിരണ്‍ ഒരു പക്ഷേ കാത്തലിക് ഏഷ്യന്‍ ന്യൂസിന്റെ ഈ വാര്‍ത്ത വായിച്ചിരുന്നുവെങ്കില്‍ അത്തരം മാപ്പ് പോസ്റ്റ് ചെയ്യുമായിരുന്നില്ല എന്ന് തോന്നുന്നു....

എന്തായാലും ജോജുവിന് ഒരായിരം നന്ദി...വായിക്കുവാന്‍ ഞാന്‍ വിട്ടുപോയ ആ പോസ്റ്റിലേയ്ക്ക് നയിച്ചതിനും, രാജ്യദ്രോഹപരമായ ആ ഇടയലേഖനം വായിക്കുവാന്‍ നിര്‍ഭാഗ്യമുണ്ടാക്കി തന്നതിനും..... ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലഘട്ടത്തിലെ പോലെ തന്നെ ഇന്നും കാത്തലിക്ക് ബിഷപ്പുമാര്‍ ഇന്ത്യക്കാരുടെ താല്പര്യങ്ങള്‍ക്ക് എതിരാണെന്ന് മനസ്സിലാക്കി തന്നതിനും.....

കാത്തലിക്ക് സഭ ഇന്ത്യാ വിരുദ്ധ നിലപാട് തുടരുന്നുവോ? ഫോളോ അപ്പ്

മക്കളെ കൂട്ടുവാന്‍ കത്തോലിക്ക സഭ ആഹ്വാനം ചെയ്തതിനെ കുമ്മനം വിമര്‍ശിച്ചത് കേരള കൌമുതിയില്‍ വന്നതിനെ ആസ്പദമാക്കി ഞാന്‍ ഇട്ട പോസ്റ്റിന് (http://vyathakal.blogspot.com/2008/06/blog-post_12.html) ജോജു എനിക്ക് വായിക്കുവാനായി കിരണിന്റെ പോസ്റ്റിലേയ്ക്ക് (http://kiranthompil.blogspot.com/2007/09/blog-post_27.html) “ഇത് വായിച്ചോളൂ” എന്ന് പറഞ്ഞ് വഴി കാട്ടി തന്നു...

അവിടെ ചെന്ന് അത് വായിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ കിരണിനോടും ആ ലിങ്കിട്ട് തന്ന ജോജുവിനോടും സഹതാപം തോന്നി....

പള്ളികളില്‍ വായിച്ച ഇടയ ലേഖനത്തിന്റെ യഥാര്‍ത്ഥ പൊരുള്‍ മംഗളത്തില്‍ വന്നത് തന്നെയെന്ന് യൂണിയന്‍ ഓഫ് കാത്തലിക്ക് ഏഷ്യന്‍ ന്യൂസിന്റെ 2007 സെപ്തമ്പറില്‍ വന്ന ലേഖനം (http://www.ucanews.com/2007/09/14/bishops-want-catholic-baby-boom-to-halt-slide-in-kerala-christian-community/) വായിച്ചാല്‍ മനസ്സിലാകും.

അവിടെ കാത്തലിക് ന്യൂസ് അവകാശപ്പെടുന്നത് തൃശൂര്‍ ബിഷപ്പ് ആന്‍ഡ്രൂസ് അവരുമായി സംസാരിച്ചു എന്നാണ്. അവിടെ കൊടുത്തിരിക്കുന്ന പല വാചകങ്ങളും ക്വോട്ട് ചെയ്തിരിക്കുകയാണ്. അതിനര്‍ത്ഥം അവ ആന്‍ഡ്രൂസിന്റെ അഥവാ കാത്തലിക് ബിഷപ്പന്മാരുടെ വാക്കുകളാണെന്നാണ്. ഇനി ആ ലേഖനത്തില്‍ അദ്ദേഹം പറയുന്നത് വായിച്ചാലോ...

തലകെട്ട് തന്നെ നോക്കൂ “INDIA Bishops Want Catholic Baby Boom To Halt Slide In Kerala Christian Community”

കാത്തലിക് ന്യൂസ് എഴുതുന്നു...

In 1991, Christians accounted for 19.5 percent of Kerala's 29.09 million people. The state's population increased to 31.84 million in 2001, but the percentage of Christians dropped to 19 percent.

ഇവിടെ യഥാര്‍ത്ഥത്തില്‍ അഭിമാനിക്കുകയാണ് വേണ്ടത്.. ഇന്ത്യാ ഗവണ്മെന്റിന്റെ കുടുംബാസൂത്രണ പരിപാടി വിജയം കാണുന്നതില്‍...

ഇവിടെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം നോക്കേണ്ടതുണ്ട് പ്രോകേരള സൈറ്റില്‍ പോകാം (http://www.prokerala.com/kerala/religions.htm).

2001ലെ സെന്‍സസ്സ് പ്രകാരം ഹിന്ദുക്കളില്‍ 1.48% കുറവ് വന്നപ്പോള്‍ ക്രിസ്ത്യാനികളില്‍ 0.32% മാത്രമേ കുറവ് വന്നിട്ടുള്ളൂ. എന്നാല്‍ മുസ്ലീമില്‍ 1.70% വര്‍ദ്ധനവ് വന്നിട്ടുണ്ട്. കേരളത്തില്‍ 9.42% വര്‍ദ്ധനവേ 2001ല്‍ ഉണ്ടായുള്ളൂ എന്ന് നാം അഭിമാനിക്കുന്ന അവസരത്തില്‍ ബിഷപ്പുമാരുടെ മനസ്സിലുള്ളതോ?

"It's a dangerous trend. Our community is shrinking day by day," Archbishop Thazhath told UCA News Sept 10. Other communities are "growing steadily" and the "trend should open our eyes," he added എന്നാണ് കാത്തലിക് ന്യൂസിനോട് കാത്തലിക് ബിഷപ്പ്മാരുടെ തലവന്‍ സെപ്തമ്പര്‍ 10ന് അരുളി ചെയ്തത്.


ഇതില്‍ നിന്ന് എന്ത് മനസ്സിലാക്കാം? കിരണിന്റെ പോസ്റ്റില്‍ ചിലര്‍ ചൂണ്ടികാണിച്ചതു പോലെ, ഗര്‍ഭഛിദ്രം ഒരു പാപമാണെന്ന വിചാരം കൊണ്ടല്ല മറിച്ച് തങ്ങളുടെ ആളുകളുടെ എണ്ണം കുറയുന്നു അല്ലെങ്കില്‍ തങ്ങള്‍ക്ക് നിയന്ത്രിക്കുവാന്‍ ആളെ കിട്ടില്ല എന്നതിനാല്‍ കൂടുതല്‍ കുട്ടികളെ ഉണ്ടാക്കാന്‍ പരിശ്രമിക്കുക എന്ന് ഇടയ ലേഖനം ഇറക്കിയത്.

രാജ്യ താല്പര്യത്തിന് എതിര്‍ നില്‍ക്കുന്ന ഇവരെ വിളിക്കുവാന്‍ രാജ്യദ്രോഹികള്‍ എന്നല്ലാതെ മറ്റ് എന്ത് പദമാണ് ഉള്ളത്?

ഇനി കാത്തലിക് ന്യൂസില്‍ കൊടുത്തിരിക്കുന്ന അവസാന വരികള്‍ നോക്കൂ...

കുട്ടികള്‍ കൂടുതല്‍ ഉള്ളവര്‍ക്ക് ധനസഹായം ഉള്‍പ്പെടെ എല്ലാ പ്രോത്സാഹനവും നല്‍കും എന്ന്.

ഇനി സെപ്തമ്പറില്‍ പള്ളികളില്‍ വായിച്ച ആ ഇടയലേഖനത്തെ ഒന്ന് പുനര്‍വായന നടത്തി നോക്കൂ.... സംഗതികള്‍ തെളിഞ്ഞ് വരുന്നില്ലേ...

കിരണിന് പറ്റിയ അബദ്ധം പുള്ളി ഇടയലേഖനത്തെ ഒരു വിശ്വാസിയുടെ കണ്ണിലൂടെ കണ്ടു എന്നതാണ്. അതിനാല്‍ ആ വരികള്‍ക്കിടയില്‍ രാജ്യദ്രോഹികള്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്ന സത്യങ്ങള്‍ പുള്ളി കണ്ടില്ല... കിരണ്‍ ഒരു പക്ഷേ കാത്തലിക് ഏഷ്യന്‍ ന്യൂസിന്റെ ഈ വാര്‍ത്ത വായിച്ചിരുന്നുവെങ്കില്‍ അത്തരം മാപ്പ് പോസ്റ്റ് ചെയ്യുമായിരുന്നില്ല എന്ന് തോന്നുന്നു....

എന്തായാലും ജോജുവിന് ഒരായിരം നന്ദി...വായിക്കുവാന്‍ ഞാന്‍ വിട്ടുപോയ ആ പോസ്റ്റിലേയ്ക്ക് നയിച്ചതിനും, രാജ്യദ്രോഹപരമായ ആ ഇടയലേഖനം വായിക്കുവാന്‍ നിര്‍ഭാഗ്യമുണ്ടാക്കി തന്നതിനും..... ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലഘട്ടത്തിലെ പോലെ തന്നെ ഇന്നും കാത്തലിക്ക് ബിഷപ്പുമാര്‍ ഇന്ത്യക്കാരുടെ താല്പര്യങ്ങള്‍ക്ക് എതിരാണെന്ന് മനസ്സിലാക്കി തന്നതിനും.....

പെട്രോള്‍ വില വര്‍ദ്ധനയുടെ പിന്നിലെ കളികള്‍


ചിന്തയില്‍ വന്ന രഘുവിന്റെ ലേഖനം ഇന്ത്യയിലെ ആഭ്യന്തര സ്വകാര്യ പെട്രോള്‍ ഊറ്റ്കാരുടെ കൊള്ള ലാഭത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ചീപ്പ് പൊളിറ്റിക്സ് തുറന്നു കാട്ടുന്നു...

പെട്രോള്‍ വിലവര്‍ദ്ധന സ്വകാര്യകമ്പനികളുടെ കൊള്ളലാഭത്തിന്: രഘു

നാണയപ്പെരുപ്പം സമീപകാലത്തെ ഏറ്റവും ഉയര്‍ó നിരക്കിലേക്ക് കുതിക്കുóത് കേന്ദ്രത്തിന്റെ പരാജയം വ്യക്തമാക്കുóതാണ്. നാണയപ്പെരുപ്പനിരക്ക് കുറയ്ക്കുóതിനുവേïി കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ച നടപടികള്‍ ഫലം കïിñó് വ്യക്തമായിരിക്കുóു. മെയ് 17ന് അവസാനിച്ച ആഴ്ചയിലെ നാണയപ്പെരുപ്പനിരക്ക് 8.1 ശതമാനമായിരുóു. കഴിഞ്ഞ 45 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ó നിരക്കാണിത്. 2004 ആഗസ്തിð 8.33 ശതമാനമായിരുóതാണ് സമീപകാലത്തെ ഉയര്‍ó നാണയപ്പെരുപ്പനിരക്ക്. ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുള്ളതിðനിó് വ്യത്യസ്തമായി കൂടുതലാണ് യാഥാര്‍ത്ഥ്യം എóാണ് സാമ്പത്തിക ശാസ്ത്രജ്ഞരുടെ അഭിപ്രായം. നാണയപ്പെരുപ്പം അടുത്തകാലത്തൊóും കുറയാന്‍പോകുóിñó് ധനമന്ത്രിതó തുറന്ന് സമ്മതിച്ചു. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുóതാണ് നാണയപ്പെരുപ്പനിരക്കുയരാന്‍ കാരണം. പക്ഷേ, സമ്പó വര്‍ഗ്ഗതാðപര്യം വെച്ചുപുലര്‍ത്തുó കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാരും അടിസ്ഥാനപരമായ കാരണങ്ങള്‍ പരിശോധിക്കാന്‍ തയ്യാറാവുóിñ. പകരം സാധാരണക്കാരെ കൂടുതð ദ്രോഹിക്കുó സമീപനം നടപ്പിലാക്കാനാണ് അവര്‍ക്ക് താðപര്യം. കഴിഞ്ഞ ഒരാഴ്ചയായി ചര്‍ച്ചചെയ്യപ്പെടുó പെട്രോളിയം ഉðപóങ്ങളുടെ വില വര്‍ദ്ധനയുടെ കാര്യത്തിലും അത് പ്രതിഫലിക്കുóു.അന്താരാഷ്ട്ര വിപണിയിð അസംസ്കൃത എണ്ണയുടെ വില ബാരലൊóിന് 130 ഡോളര്‍ കവിഞ്ഞിരുóു. ഈ സാഹചര്യത്തിð പെട്രോളിയം ഉðപóങ്ങളുടെ വില വര്‍ധിപ്പിക്കണമെóാണ് സ്വകാര്യ എണ്ണ കമ്പനികളുടെ വാദം. ഭീമമായ നഷ്ടമാണ് അവര്‍ക്കുïാവുóതെóുംസ്ഥാപിക്കുóു. പ്രധാനമന്ത്രി പെട്രോളിയം ഉðപóങ്ങള്‍ക്ക് സബ്സിഡി നðകാനാവിñó് അസോചോമിന്റെ സമ്മേളനത്തിð പ്രഖ്യാപിച്ചിട്ട് ഏതാനും ദിവസമേ ആയിട്ടുള്ളു. ഇക്കഴിഞ്ഞ കേന്ദ്രബജറ്റിð കേവലം രïുകോടി രൂപയാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പെട്രോളിയം ഉðപóങ്ങളുടെ സബ്സിഡിക്കായി അധികമായി അനുവദിച്ചത്. അതേസമയംതó യുപിഎ സര്‍ക്കാര്‍ അധികാരത്തിð വóതിനുശേഷം എട്ടുതവണ പെട്രോളിന്റെയും ഡീസലിന്റെയും വില ഉയര്‍ത്തുകയുïായി. അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ദ്ധനവിന്റെ ആഘാതം സാധാരണക്കാര്‍കൂടി അനുഭവിക്കണം എóതാണ് പ്രധാനമന്ത്രിയുടെ വാദം. ആഭ്യന്തരമായി ഉðപാദിപ്പിക്കുó എണ്ണയുടെ കാര്യത്തിലും വില കൂടുóു. ഇതിð രïിðനിóും കൊള്ളലാഭം നേടുóത് സ്വകാര്യ കമ്പനികളാണ്. കമ്പനികളുടെ നഷ്ടമാണ് ഗവണ്‍മെന്റിനെ അലട്ടുóത്. അñാതെ സാധാരണക്കാരുടെ പ്രശ്നങ്ങളñ. നാണയപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തിð പെട്രോളിയം ഉðപóങ്ങളുടെ വിലവര്‍ദ്ധന കാര്യങ്ങള്‍ കൂടുതð സങ്കീര്‍ണ്ണമാക്കും.എണ്ണവില കൂടുóതിനനുസരിച്ച് സ്വകാര്യ എണ്ണക്കമ്പനികളുടെ ലാഭവും കൂടുóു.

ആഗോളതലത്തിð അസംസ്കൃത എണ്ണവില ഉയര്‍óതുകൊïുമാത്രം അപ്രതീക്ഷിതമായി വലിയ ലാഭമാണ് ഈ കമ്പനികള്‍ നേടുóത്. കൂടുതð കച്ചവടം നടത്തിയതുകൊïാ, മത്സരാധിഷ്ഠിത കച്ചവടത്തിðകൂടി നേടുóതോ അñ ഈ കൊള്ളലാഭം. ഇങ്ങനെ കമ്പനികള്‍, സ്വകാര്യമേഖലയിലുള്ളതോ സംയുക്ത സംരംഭമോ ആവട്ടെ അപ്രതീക്ഷിതമായി നേടുó ലാഭം ഗവണ്‍മെന്റ് പിടിച്ചെടുക്കേïതാണ്. പ്രത്യേകിച്ചും ഇന്ത്യയിðനിóും എണ്ണ ഖനനംചെയ്യുó കമ്പനികളായ കെയ്ന്‍സ്, റിലയന്‍സ്, എസാര്‍ തുടങ്ങിയവയിðനിóും. ഗവണ്‍മെന്റുമായി എണ്ണ ഖനനത്തിന് കരാര്‍ ഉïാക്കിയപ്പോള്‍ ഈ കമ്പനികളൊóും അസംസ്കൃത എണ്ണവില ഇത്രയധികം കൂടുമെó് പ്രതീക്ഷിച്ചിരുóിñ. അധികമായി നേടുó ലാഭം പിടിച്ചെടുക്കാന്‍ വകുപ്പുïാക്കുóതിð സര്‍ക്കാര്‍ ഇവിടെ പരാജയപ്പെടുóു. പക്ഷേ, മറ്റു പല രാജ്യങ്ങളിലും അപ്രതീക്ഷിത ലാഭത്തിനുമേð നികുതി ചുമത്താനുള്ള ശ്രമം നടക്കുóു; അതിന്റെ ഭാഗമായി മുമ്പുïായിരുó കരാറുകള്‍ പുതുക്കുóു. ഇപ്പോള്‍ ഇന്ത്യാ ഗവണ്‍മെന്റും അത്തരം നടപടികള്‍ക്ക് തുടക്കംകുറിക്കേïതാണ്.

സ്വകാര്യ എണ്ണഖനന കമ്പനികള്‍ വന്‍ ലാഭം നേടുóതിന്റെ ഏറ്റവും നñ ഉദാഹരണം റിലയന്‍സിന്റേതാണ്. 2007 ഒക്ടോബര്‍-ഡിസംബര്‍ (മൂóുമാസം)കാലത്തെ അവരുടെ ലാഭം മുന്‍പത്തേതിനെ അപേക്ഷിച്ച് ഇരുപത്തിയാറ് ശതമാനം കïു വര്‍ദ്ധിച്ചു. അടുത്ത മൂóുമാസത്തി (ജനുവരി-മാര്‍ച്ച് 2008) ലാവട്ടെ 2007ലെ അതേ കാലയളവിനെ അപേക്ഷിച്ച് 35 ശതമാനം കïാണ് വര്‍ധിച്ചത്. സ്വദേശത്തുനിóും കുഴിച്ചെടുക്കുó എണ്ണയുðപóങ്ങളിð ഭൂരിപക്ഷവും റിലയന്‍സ് വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയാണ്. ഇത്തരത്തിð മറ്റു സ്വകാര്യ കമ്പനികളും ലാഭം നേടുóു. പൊതുമേഖലാ കമ്പനികളെ അവഗണിച്ച് സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുó നയം മാറ്റണം. എണ്ണ സബ്സിഡിക്ക് ഒരു സംഭാവനയും നðകാത്ത സ്വകാര്യ കമ്പനികളുടെ അപ്രതീക്ഷിത കൊള്ള ലാഭത്തിന് നികുതി ഏര്‍പ്പെടുത്തണം.

അമേരിക്കയിð 1980ð എണ്ണ കമ്പനികളുടെ അപ്രതീക്ഷിത ലാഭത്തിനുമേð നികുതി ചുമത്തിക്കൊïുള്ള നിയമം പാസാക്കിയിരുóു. പിóീടത് പിന്‍വലിച്ചെങ്കിലും ഇപ്പോള്‍ അത് പുന:സ്ഥാപിക്കുóതിനുള്ള സമ്മര്‍ദ്ദം ഗവണ്‍മെന്റിനുമേð ഏറിവരുóു. 1988ð അസംസ്കൃത എണ്ണവില ഗണ്യമായി കുറഞ്ഞിരുóപ്പോള്‍ പ്രസിഡï് റീഗനായിരുóു ആ നിയമം പിന്‍വലിച്ചത്. 2007 മെയ് ആദ്യവാരം ഡെമോക്രാറ്റിക് പാര്‍ടിയുടെ ഒരു സെനറ്റംഗം നികുതി ഏര്‍പ്പെടുത്തണമെó് നിര്‍ദ്ദേശിക്കുó ഒരു ബിð സെനറ്റിð അവതരിപ്പിച്ചു. ഇറക്കുമതിചെയ്യുóതിന്റെ വിലപ്രകാരം ഇവിടെനിóും കുഴിച്ചെടുക്കുó എണ്ണയ്ക്കും വില നിശ്ചയിച്ച് കൊള്ള ലാഭം നേടുó സ്വകാര്യ, സംയുക്ത സംരംഭങ്ങള്‍ക്കുമേð ഇന്ത്യാ ഗവണ്‍മെന്റ് നികുതി ഏര്‍പ്പെടുത്തണമെóതാണ് സിപിഐ (എം)ന്റെ ഉറച്ച നിലപാട്. ഒരു സാഹചര്യത്തിലും സ്വകാര്യ എണ്ണക്കമ്പനികള്‍ക്കുമേð അത്തരമൊരു നികുതി ചുമത്തുകയñ യുപിഎ ഗവണ്‍മെന്റ് ചെയ്തിട്ടുള്ളത്. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്താð നട്ടംതിരിയുó സാധാരണക്കാരെ കൂടുതð ദുരിതത്തിലാഴ്ത്തിക്കൊï് പെട്രോള്‍-ഡിസð വില വര്‍ധിപ്പിക്കുകയാണ് യുപിഎ ഗവണ്‍മെന്റ്.ജനങ്ങളെ ദ്രോഹിക്കുó കോണ്‍ഗ്രസിന്റെ സമീപനത്തിðനിó് വ്യത്യസ്തമായി, ജനങ്ങള്‍ക്ക് ആശ്വാസംപകരുó സമീപനമാണ് സിപിഐ (എം) സ്വീകരിക്കുóത്. പെട്രോളിയം ഉðപóങ്ങളുടെ വില നിയന്ത്രിക്കാനുള്ള നിര്‍ദ്ദേശങ്ങളിലും അത് പ്രകടമാണ്.

വിലയ്ക്കനുസരിച്ച് നികുതി തുക മാറുó സമ്പ്രദായം മാറ്റി, അസംസ്കൃത എണ്ണയുടെ ഇറക്കുമതിത്തീരുവ കുറച്ച്, പെട്രോളിയം ഉðപóങ്ങളുടെ എക്സ്സൈസ് തീരുവകുറച്ച് വിðപന കമ്പനികള്‍ക്കും ഉപഭോക്താക്കള്‍ക്കും ആശ്വാസം പകരണം. ഇറക്കുമതിത്തീരുവ ഇപ്പോള്‍ അôുശതമാനമെóത് ഇñാതാക്കണം. അതുപ്രകാരം 15,000 കോടി രൂപ വാര്‍ഷിക വരുമാനം ഉïാവുóു. ഇത് വേïóുവെച്ചാð എണ്ണ വിðപന കമ്പനികള്‍ക്ക് നഷ്ടം കുറയ്ക്കാനാകും. ഒഎന്‍ജിസിയും ഓയിð ഇന്ത്യയും ഉðപാദിപ്പിക്കുó അസംസ്കൃത എണ്ണയ്ക്കുമേð സെസ് ഏര്‍പ്പെടുത്തി വില സ്ഥിരതാ ഫï് നിര്‍മ്മിക്കുക. ഇതിലൂടെ 7,500 കോടി നേടുóത് വിðപന കമ്പനികളെ സഹായിക്കും. അതോടൊപ്പം എക്സ്സൈസ് ഡ്യൂട്ടി കുറയ്ക്കുóത് ഉപഭോക്താക്കള്‍ക്കും ഗുണം ചെയ്യും.”


കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്ക് ഒരു പൊന്‍ തൂവല്‍ കൂടി....

Saturday, June 14, 2008

രാജ്യ താല്പര്യത്തിനെതിര് നില്‍ക്കുന്ന കത്തോലിക്ക സഭയുടെ ഇരട്ടത്താപ്പ്...


ദീപിക സഭയുടെ ശബ്ദമാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. അപ്പോള്‍ മുഖപ്രസംഗത്തില്‍ പറയുന്നത് സഭ പറയുന്ന കാര്യങ്ങളാണ്. ഇന്നത്തെ മുഖപ്രസംഗത്തില്‍ ആണവ കരാറിനെ ഇടത്പക്ഷം എതിര്‍ക്കുന്നതിനെ പറ്റിയാണ്. ഇടത് വൈര്യം കത്തികാളുന്ന സഭ ഒരു കാര്യം മനപൂര്‍വ്വം മറച്ചൂ വെയ്ക്കുന്നു.. എന്‍.ഡി.യെ.യും ഇതിനെ എതിര്‍ക്കുന്നു എന്നത്.. ഇവിടെ ഇവരൊക്കെ എതിര്‍ക്കുന്നത് ആണവ കരാറിന് മൂക്ക് കയറിട്ടുന്ന എന്ന് പരക്കെ അഭിപ്രായമുള്ള ഹൈഡല്‍ ആക്ടിനെയാണ് എന്ന് സഭ മനപ്പൂര്‍വ്വം വിസ്മരിക്കുന്നു..
ഇതല്ല ഇവിടെ എനിക്ക് ചൂണ്ടി കാട്ടാനുള്ളത്.... അവര്‍ ചോദിക്കുന്നു രാജ്യതാല്പര്യത്തിന് എതിരെ കോണ്‍ഗ്രസ്സ് പാര്‍ട്ടി പ്രവര്‍ത്തിക്കുമോ എന്ന് (അടിയന്തിരാവസ്ഥ ആരാണാവോ ഏര്‍പ്പെടുത്തിയത്??) . ഇത് തന്നെയാണ് സഭയോടും ചോദിക്കേണ്ടത്, വിദ്യാഭ്യാസ മേഖലയില്‍ നല്ല ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ അവതരിപ്പിക്കുന്ന കാര്യങ്ങള്‍ക്കെത്തിരെ സഭ മുഖപ്രസംഗത്തില്‍ ആരോപിക്കുന്നത് പോലെ തന്നെയല്ലേ പെരുമാറുന്നത്?
മുഖപ്രസംഗത്തില്‍ പറയുന്നത് തങ്ങള്‍ ഇപ്പോള്‍ കേരളത്തില്‍ തന്നെ ചെയ്യുന്ന പ്രവര്‍ത്തിയാണെന്ന് തിരിച്ചറിയുക...
ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ കാരാട്ടും മറ്റും ചൈനയെ അനുകൂലിച്ചെന്ന്.. ഇതേ ചരിത്രം സഭയ്ക്കും ഉണ്ട് (ഇടതിനെപോലെ)... ഗാന്ധിയെയും, കോണ്‍ഗ്രസ്സിനെയും, സുഭാഷിനെയും, സ്വാതന്ത്ര്യ സമരത്തെയും എതിര്‍ത്ത ചരിത്രമുള്ള, ജാലിയന്‍ വാലാ ബാഗിനെ അനുകൂലിച്ച ചരിത്രമുള്ള സഭയാണ് ഇന്ന് ചാരിത്ര്യ പ്രസംഗം നടത്തുന്നത്... അപ്പോള്‍ ഇന്നത്തെ സഭയുടെ രാജ്യസ്നേഹവും ചോദ്യം ചെയ്യേണ്ടതല്ലേ... പ്രത്യേകിച്ച് രാജ്യ താല്പര്യത്തിന് വിരുദ്ധമായി മക്കളെ പെറ്റ് കൂട്ടാന്‍ സഭ ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ (http://www.ucanews.com/2007/09/14/bishops-want-catholic-baby-boom-to-halt-slide-in-kerala-christian-community/).
ദീപികയുടെ മുഖപ്രസംഗത്തില്‍ ആഹ്വാനം ചെയ്യുന്നത് പോലെ കേരള ഗവണ്മെന്റും പ്രവര്‍ത്തിക്കണം... സഭയിലെ ഇന്ത്യാ വിരുദ്ധ കോക്കസില്‍ പെട്ട ബിഷപ്പുമാരുടെ എതിര്‍പ്പുകളെ തള്ളിക്കളഞ്ഞ് സര്‍ക്കാര്‍ മുന്‍പോട്ട് പോവുക.....

Thursday, June 12, 2008

ആള്‍ ബലം കൂട്ടാന്‍ “ഉല്‍പ്പാദനം” കൂട്ടുക: മെത്രാന്‍ സമിതി

ആള്‍ ബലം കൂട്ടാന്‍ കൂടുതല്‍ മക്കള്‍ക്ക് ജന്മം നല്‍കണമെന്ന് മെത്രാന്‍ സമിതി ആഹ്വാനം ചെയ്തെന്ന് കുമ്മനം പരാതിപ്പെടുന്നു...




2007 സെപ്തമ്പറില്‍ തന്നെ ഇത് ആവശ്യപ്പെട്ട് പള്ളികളില്‍ സര്‍ക്കുലറുകള്‍ വായിച്ചതായി http://www.ucanews.com/2007/09/14/bishops-want-catholic-baby-boom-to-halt-slide-in-kerala-christian-community/ ഈ സൈറ്റില്‍ നിന്ന് മനസ്സിലാക്കാം...

കുമ്മനം ഇപ്പോഴത്തേത് മേലാള സമിതി ആദ്യമായിട്ട് പറഞ്ഞപോലെയാണ് പറയുന്നത്......


ജനസംഖ്യ കുറയ്ക്കാന്‍ കേന്ദ്ര-കേരള സര്‍ക്കാര്‍ കോടികള്‍ മുടക്കി പ്രചരണം നടത്തുമ്പോള്‍ ബ്രിട്ടീഷ് കാലഘട്ടത്തിലെ തങ്ങളുടെ പഴയ ഇന്ത്യാ വിരുദ്ധ സ്വഭാവം കാത്തോലിക്ക മേലാളന്മാര്‍ കളയുന്നില്ല....

ന്യൂനപക്ഷത്തിന്റെ ഭരണഘടന അവകാശത്തെപറ്റി വായ തോരാതെ കരഞ്ഞ് ഒച്ച വെയ്ക്കുമ്പോഴും മറുവശത്ത് ഇന്ത്യയുടെ മതസഹിഷ്ണുത തകര്‍ക്കാന്‍ ഈ മത ഭ്രാന്ത് പിടിച്ച മത മേലാളന്മാര്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുന്നു. കേരള-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് മാത്രമല്ല ഇന്ത്യന്‍ ജനതയ്ക്ക് വരെ ടോര്‍പ്പിടോ വെയ്ക്കുന്ന ഇന്ത്യയോട് സ്നേഹമില്ലാത്ത ഇത്തരം മത മേലാളന്മാരെ ഇന്ത്യയില്‍ നിന്ന് കെട്ട് കെട്ടിക്കേണ്ടി വരുന്ന കാലം വിദൂരമല്ലാതായിരിക്കുന്നു...

Wednesday, June 11, 2008

നാം എങ്ങോട്ട് പോകുന്നു?



സ്വാതന്ത്ര്യത്തിന്റെയും, മത സഹിഷ്ണുതയുടെയും, ആധുനിക കാഴ്ചപ്പാടിന്റെയും രഥത്തിലേറി മുന്നേറി നാം 21ആം നൂറ്റാണ്ടിലേയ്ക്ക് കയറി നില്‍ക്കുമ്പോള്‍, ചിലര്‍ മതത്തിന്റെ പേരില്‍ (ഹിന്ദുവെന്നോ, ക്രിസ്ത്യനെന്നോ, ഇസ്ലാം എന്നോ വ്യത്യാസമില്ലാതെ ) ആ രഥത്തെ നൂറ്റാണ്ടുകള്‍ പുറകിലേയ്ക്ക്, മത മേലാളന്മാര്‍ ഭരിച്ചിരുന്ന ആ പഴയ കാലഘട്ടത്തിലേയ്ക്ക് തെളിക്കുന്നു...

Tuesday, June 10, 2008

അമേരിക്ക സാമ്പത്തിക പ്രതിസന്ധിയിലോ?




അമേരിക്കയിലെ ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് പുറത്ത് വിട്ട കണക്ക് അക്ഷരാര്‍ദ്ധത്തില്‍ സാമ്പത്തിക ശാസ്ത്രജ്ഞരെ ഞെട്ടിച്ചിരിക്കുകയാണ്. മെയ് മാസത്തോടെ ജോലി ഇല്ലാത്തവരുടെ എണ്ണം 5.1% ആയിരിക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ‍കണക്കുകള്‍ വ്യക്തമാക്കുന്നത് 5.5% (8.5 മില്ല്യണ്‍ ആളുകള്‍) എന്നാണ്. മെയ് മാസത്തില്‍ മാത്രം 0.5% വര്‍ദ്ധനവ്!
മെയ് മാസത്തില്‍ പേറോളില്‍ (ഔദ്യോഗികമായി ശമ്പളം പറ്റുന്നവര്‍) 49,000 ആളുകളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എണ്ണയുടെ വില വര്‍ദ്ധനവ് കൂനിന്മേല്‍ കുരുവായി മാറിയിരിക്കുന്നു. (ഒരു കൊല്ലം കൊണ്ട് ഗ്യാലന് 2.5 ഡോളറിന്റെ വര്‍ദ്ധനവ്!)
പാവപ്പെട്ടവര്‍ക്ക് ഭക്ഷണസബ്സിഡി നല്‍കുന്ന കണക്കിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മൊത്തം 27.88 മില്ല്യണ്‍ അമേരിക്കക്കാര്‍ ഇപ്പോള്‍ ഈ ആനുകൂല്യത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്! ഇത് കാണിക്കുന്നത് അമേരിക്കയില്‍ ഓരോ മാസംകഴിയും തോറും പട്ടിണിക്കാരുടെ എണ്ണം കൂടുന്നു എന്നാണ്....
സോഫ്റ്റ് വെയര്‍ രംഗത്തും ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടി വരുന്നു. പ്രെമോഷന്‍ കയ്യില്‍ കിട്ടി രണ്ട് ദിവസത്തിനുള്ളില്‍ പുറത്താക്കല്‍ നോട്ടീസ് കൈപ്പറ്റേണ്ടിവരുന്നവരുടെ എണ്ണവും ദിനം പ്രതി വര്‍ദ്ധിക്കുന്നു... ഗവേഷണ രംഗത്ത് നിര്‍ബാധം പണമൊഴുക്കിയ സ്ഥാനത്ത് ഇന്ന് ശാസ്ത്രജ്ഞര്‍ ഫണ്ട് കിട്ടുവാന്‍ നെട്ടോട്ടമോടുന്നു..... കടകളില്‍ വില്പന ഇടിവ് ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നു.... പലര്‍ക്കും ഇവിടെയുള്ള ജോലിയും നഷ്ടപ്പെടുന്നു.... ചുരുക്കത്തില്‍ സമസ്ത മേഖലയിലും പ്രതിസന്ധി തുറിച്ച് നോക്കിനില്‍ക്കുന്നു....
ഇന്ത്യയില്‍നിന്നും കയറ്റ്മതി നിരോധിച്ചത് ഇവിടെയുള്ള ഇന്ത്യയ്ക്കാര്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുന്നു, പ്രത്യേകിച്ച് തെക്കേഇന്ത്യക്കാര്‍ക്ക്.... ഇന്ത്യന്‍ കടകളില്‍ സാധനങ്ങളുടെ വില 3 ഇരട്ടിയോളമായിരിക്കുന്നു (10ഡോളര്‍ ഉണ്ടായിരുന്ന അരിക്ക് ഇന്ന് 30ഡോളര്‍, അതും ബസുമതി ഒഴികെ മറ്റ് അരികള്‍ കിട്ടാനുമില്ല!)... ജോലി സ്ഥിരത ഇല്ലായ്മ ഇവരെയും തുറിച്ച് നോക്കുന്നു... ഒരു പക്ഷേ അമേരിക്കക്കാരേക്കാള്‍ ഇവിടെ ദുരിതം അനുഭവിക്കുവാന്‍ പോകുന്നത് ഏഷ്യന്‍ രാജ്യക്കാരായിരിക്കും....

Monday, June 9, 2008

കത്തോലിക്ക സഭ കേരളത്തില്‍ സമാന്തര സര്‍ക്കാര്‍ ഉണ്ടാക്കുന്നുവോ?... ഫോളോ അപ്പ്

കൊല്ലത്തെ നാല് +1സ്കൂളില്‍ മാത്രമല്ല കേരളത്തിലെ കത്തോലിക്ക സഭയുടെ കീഴിലുള്ള എല്ലായിടത്തും തങ്ങളുടെ ഫോം വിതരണം ചെയ്യുമെന്ന് സഭ...

എന്തൊരു ധാര്‍ഷ്ട്യം.. ഇവരെന്താ സമാന്തര സര്‍ക്കാരോ?

എന്തിനും ഏതിനും കോടതിയെ ആശ്രയിക്കുന്ന സഭ ഈ കാര്യത്തില്‍ മാത്രം എന്തേ കോടതി കയറാത്തത്?കയറിയാല്‍ സ്വന്തം കുഞ്ഞാടുകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ ഇവരെ വേണ്ട വിധം കൈ കാര്യം ചെയ്യുമെന്ന ഭയം കൊണ്ടോ?

ഈ പ്രസ്താവനായിലൂടെ കേരളത്തില്‍ തങ്ങള്‍ക്കിഷ്ടമുള്ള എന്തും മതത്തിന്റെ പേരില്‍ ചെയ്യുവാന്‍ കഴിയും എന്ന് മറ്റ് മതങ്ങളെ കാട്ടി കൊടുക്കുകയാണിവര്‍...

ഇവര്‍ക്കാക്കാമെങ്കില്‍ എന്ത് കൊണ്ട് തങ്ങള്‍ക്കും ആയി കൂടാ എന്ന് ചോദിച്ച് മറ്റ് ന്യൂനപക്ഷങ്ങളും ഭൂരിപക്ഷങ്ങളും വരുന്നതോടെ കേരളം മത തീവ്രവാദത്തിലേയ്ക്ക് വഴുതി വീഴുമെന്ന് സഭയെ നിയന്ത്രിക്കുന്ന ചില ബുദ്ധികേന്ദ്രങ്ങള്‍ മനസ്സിലാക്കീയെന്ന് തോന്നുന്നു...


സഭയുടെ വരട്ടു വാദം ദീപികയുടെ മുഖപ്രസംഗത്തില്‍ കാണാം.... ഭരണഘടനയെ പറ്റി പറയുമ്പോള്‍ തന്നെ കത്തോലിക്ക മാത്രമാണ് ന്യൂനപക്ഷം എന്ന് വരുത്തി തീര്‍ക്കുവാനുള്ള ശ്രമവും നടത്തുന്നു... ഭരണഘടനയില്‍ കത്തോലിക്കരല്ല ക്രിസ്സ്ത്യാനികളാണ് ന്യൂനപക്ഷം എന്നത് മറച്ച് പിടിച്ച് തങ്ങള്‍ക്ക് അനുകൂലമായത് മാത്രം ഹൈലൈറ്റ് ചെയ്ത് കേരളിയരെ വിഡ്ഢികളാക്കാനുള്ള വൃഥാ ശ്രമവും സഭ കാണിക്കുന്നു ....

മതം ഉപയോഗിച്ച്നടത്തുന്ന ഈ വൃത്തികെട്ട കളി കളിക്കുന്നവരെ നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായില്ലയെങ്കില്‍ കേരളം ഭയാനകമായ വിപത്തിലേയ്ക്ക് കൂപ്പ് കുത്തുന്നത് കാണേണ്ടിവരും.. കേവലം വോട്ടിന് വേണ്ടി ഇവരെ പ്രീണിപ്പിക്കുന്ന നടപടി ഇനിയെങ്കിലും സര്‍ക്കാരും, പ്രതിപക്ഷവും ഉപേക്ഷിക്കേണ്ടിയിരിക്കുന്നു....

ടോം വടക്കന് ബോധോദയമുണ്ടായപ്പോള്‍...

ഒരു സുപ്രഭാതത്തില്‍ കേരളിയരെ ഞെട്ടിച്ച് കൊണ്ട് ടോം വടക്കന്‍ എന്ന മനുഷ്യന്‍ കോണ്‍ഗ്രസ്സിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുന്നു.. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാ ഇപ്പോള്‍ എവിടെ നിന്നോ ഒരു അശിരീരി... യൂത്തന്മാരെ പോലീസ് തല്ലിയത് മനുഷ്യത്വരഹിതമാണത്രേ.....

ഒരു നിമിഷം....
പണ്ട് സ്വയാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ കേരളം മുറവിളികൂട്ടിയപ്പോള്‍ പോലീസ് കുട്ടികളെയും യൂത്തന്മാരെയും തല്ലി ചതയ്ക്കുക മാത്രമാണോ ചെയ്തത്? ഇലക്ട്രിക്ക് ബാറ്റണും, ഗ്രനേഡും, ജല പീരങ്കിയും വെച്ചല്ലേ നേരിട്ടത്.. അന്ന് ടോം വടക്കന്‍ കാണാതിരുന്ന മനുഷ്യത്വരഹിത കാഴ്ചപ്പാട് ഇന്ന് എവിടെ നിന്നും വന്നു?






പോലീസ് മുത്തങ്ങയ്യില്‍ ആദിവാസികളെ ചുട്ട് കരിച്ചപ്പോഴും, ആലുവയില്‍ പള്ളി വികാരിമാരെ ഓടിച്ചിട്ട് തല്ലിയപ്പോഴും ടോം വടക്കന്റെ കണ്ണുകള്‍ എവിടെയായിരുന്നു?


ഡല്‍ഹിയില്‍ ഒ.ബി.സി സംവരണത്തിനെതിരെ സമരം ചെയ്തവരെ നിഷ്കരുണം തല്ലിചതച്ചപ്പോള്‍ ടോം വടക്കന്റെ മനുഷ്യ സ്നേഹം എവിടെയായിരുന്നു..


അപ്പോള്‍ മനുഷ്യ സ്നേഹമല്ല മനസ്സിലുള്ളത്...


അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്‍പ് പബ്ലിസിറ്റികിട്ടുവാനുള്ള ഒരു പങ്കപ്പാടേയ്......

Sunday, June 8, 2008

കൊല്ലം രൂപതയുടെ ഗുണ്ടായിസം..



മറ്റ് സ്വകാര്യ മാനേജ്മെന്റുകള്‍ എന്താ നിര്‍ഗുണന്മാരായിട്ടാണോ ഫോം സ്വന്തം പേരില്‍ അടിക്കാതിരുന്നത്...

ഇത് തനി ചെറ്റത്തരം തന്നെ... ചെറ്റത്തരം ചെയ്തതും പോരാഞ്ഞിട്ട് ഇപ്പോള്‍ ഭീഷണിയുടെ സ്വരത്തില്‍ ന്യായികരിക്കുവാനും നോക്കുന്നു...

സഭയ്ക്ക് വേണ്ടി ഓശാന പാടുന്ന സര്‍ക്കാരിലെ ചിലരുടെയും, ക്രിസ്ത്യന്‍ സഭയുടെയും ഒത്ത് കളി വെളിയില്‍ വന്ന് തുടങ്ങിയിരിക്കുന്നു...

ചില ക്രിസ്ത്യന്‍ സഭകള്‍ കേരളത്തെ ഭീകരമായ മത ധ്രുവീകരണത്തിലേയ്ക്ക് കൂപ്പ് കുത്തിക്കുവാന്‍ പരിശ്രമിക്കുന്നുണ്ടോ എന്ന് സംശയിപ്പിക്കുന്നതാണ് ഈ അടുത്ത കാലത്തായിട്ടുള്ള അവരുടെ ചില പ്രവര്‍ത്തികള്‍...

Friday, June 6, 2008

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്... ഉമ്മന്‍ ചാണ്ടിയുടെ വിഷമങ്ങള്‍..

കേന്ദ്രത്തില്‍ നിന്ന് അരി വിഹിതം ഒപ്പിച്ചെടുക്കുവാന്‍ പറ്റാത്തതിന്റെ നാ‍ണക്കേട് മാറ്റാന്‍ ഉമ്മന്‍ കണ്ട വിദ്യ അപാരം...

ചിലവായ കടത്ത് കാശ് സോണിയാ അമ്മിച്ചി കൊടുക്കുമോ...

കേന്ദ്രത്തിലും, മറ്റ് സംസ്ഥാനങ്ങളിലും കിടന്ന് തെണ്ടിയിട്ട് കിട്ടാ‍തിരുന്നത് ബംഗാ‍ളിലെ കര്‍ഷകരെ കൊണ്ട് തരുവിക്കുവാ‍ന്‍ പെട്ട പാടിനെ അഭിനന്ദിക്കണ്ടതിന് പകരം...

Wednesday, June 4, 2008

മെഡിക്കല്‍ കോളേജ് പ്രവേശന കോഴ 500 കോടി..

തള്ളേ.... 500 കോടിയാ... ദാ ഏഷ്യാനെറ്റിന്റെ ഈ വാര്‍ത്ത കാണ്

അബ്കാരി മുതല്‍ കത്തോലിക്ക-അമ്മ സഭകള്‍ വരെ കാട്ടുന്നത് വിദ്യാഭ്യാസ കച്ചവടമല്ല തനി പോക്രിത്തരം തന്നെ....... ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഈ നാട്ടാര്‍ ഇവിടെ ഇത്രയല്ലേ നടത്തുന്നുള്ളൂ..... ചാക്ക് കണക്കിന് കൊടുക്കുവാന്‍ ആളിരുന്നിട്ടല്ലേ..... കണ്ണടക്കാന്‍ സര്‍ക്കാരും...
2800 സീറ്റിലേയ്ക്കായി സര്‍ക്കാര്‍ ലിസ്റ്റില്‍ പി.ഡി.സിക്കും എന്‍ ട്രന്‍സിനും 50% വീതം ഉള്ള 2800 പേര്‍ ഉണ്ട് എന്ന് ഏഷ്യാനെറ്റ്... എന്നിട്ട്റ്റും മാനേജ്മെന്റ് മറ്റൊരു പരൂക്ഷ കൂടി നടത്തുവാന്‍ പോകുന്നു... അപ്പോള്‍ സര്‍ക്കാര്‍ ലിസ്റ്റിലെ 2800 റാങ്കിനകത്തുള്ള കാശില്ലാത്തവര്‍ ഡോക്ടര്‍ ‍സ്വപ്നം മാറ്റിവെച്ച് പോയി വല്ല ബി.എസ്സി.യോ, കമ്പ്യൂട്ടറോ പഠിക്കട്ടെ...